കേളകം : ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നെടുത്ത തീരുമാനം ഏകപക്ഷീയമായി അട്ടിമറിച്ച് ആറളം വന്യജീവി സങ്കേതത്തിന് ചുറ്റും 50 മീറ്റർ മുതൽ 3.6 കിലോമീറ്റർ വരെ ബഫർ നിശ്ചയിച്ച് വനം വകുപ്പ് തയ്യാറാക്കി റിപ്പോർട്ട് പുറത്ത്. ബഫർസോൺ സംബന്ധിച്ച് രേഖകൾ ആവശ്യപ്പെട്ട് കിഫാ പ്രവർത്തകർക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയാണ് വനം വകുപ്പ് നടത്തിയ തിരിമറി പുറത്തുവന്നത്. 2020 ജൂലൈ 20നാണ് വനം വകുപ്പ് റിപ്പോർട്ട് നൽകിയത്. സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ഇരിട്ടിയിൽ ചേർന്ന ജനപ്രതിനിധികളുടെയും ത്രിതല പഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ജനവാസ കേന്ദ്രങ്ങൾക്ക് ചുറ്റും സീറോ പോയിന്റ് ആയി ബഫർസോൺ നിശ്ചയിക്കണം എന്നായിരുന്നു തീരുമാനം. എന്നാൽ ആരെയും അറിയിക്കാതെയും തീരുമാനത്തിന് വിരുദ്ധമായി 50 മീറ്റർ മുതൽ 3.6 കിലോമീറ്റർ വരെ ആകാശദൂരത്തിൽ ബഫർസോൺ നിശ്ചയിച്ചിട്ടുള്ള റിപ്പോർട്ടാണ് കേന്ദ്രസർക്കാറിന് സമർപ്പിച്ചത്. ഇത് പ്രകാരം 10.87 ചതുര കിലോമീറ്റർ ദൂരം ബഹർ സോണായി മാറി . പിന്നീട് ഇത് പരിഷ്കരിച്ച് ഏകദേശം 7. 576 കിലോമീറ്ററായി കുറച്ചെങ്കിലും തെക്ക് ഭാഗത്തുള്ള കേളകം വില്ലേജിലെ പ്രദേശങ്ങൾ ബഫർ സോണിൽ എത്തി . ഇതിന്റെ മാപ്പും കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കേളകം പഞ്ചായത്തിലെ വളയംചാൽ മുതൽ അടയ്ക്കാത്തോട് രാമച്ചി പ്രദേശങ്ങൾ വരെയുള്ള ഭാഗത്തെ നിരവധി വീടുകൾ ആദിവാസി കോളനികൾ, കൃഷിയിടങ്ങൾ, റോഡുകൾ, പാലങ്ങൾ എന്നിവയെല്ലാം ബഫർ സോൺ പരിധിയിൽ പെടുന്ന വിധമാണ് റിപ്പോർട്ട്. കേളകം പഞ്ചായത്തിന്റെ അധികാരപരിധിയിൽ പെടുന്ന വിധമാണ് റിപ്പോർട്ട്. കേളകം പഞ്ചായത്തിൻ്റെ പുഴിയെ പൂർണമായി വനം വകുപ്പിന്റെ പരിധിയിൽ എത്തിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ജനങ്ങൾ പുഴയിൽ ഇറങ്ങുന്നതും വെള്ളം ഉപയോഗിക്കുന്നതും തടയാൻ സമീപകാലത്ത് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ നടത്തിയ ശ്രമം നാട്ടുകാർ എതിർത്തിരുന്നു. പൊഴിയിൽ ചൂണ്ടിയിട്ട വിമുക്ത സൈനികനെ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ വനംവകുപ്പിന് കോടതിയിൽ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഇതിന്റെ എല്ലാം പക തീർക്കാനാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നെടുത്ത തീരുമാനത്തെ അട്ടിമറിച്ച് വിരുദ്ധമായ റിപ്പോർട്ട് തയ്യാറാക്കിയ സമർപ്പിച്ചതെന്ന് കിഫആരോപിച്ചു. ജനാധിപത്യക്രമം അനുസരിച്ച് എടുത്ത തീരുമാനത്തെ അട്ടിമറിച്ച് തെറ്റായ റിപ്പോർട്ട് തയ്യാറാക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി നേരിടും എന്ന് ഫിഫാ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ സെക്രട്ടറി എം.ജെ റോബിൻ എന്നിവർ പറഞ്ഞു
The price of grass for the representatives will be determined by the Clerk of the Forest Department in the buffer zone